മരണവീടുകൾക്ക് ഒരു പ്രത്യേക നിശ്ശബ്ദതയുണ്ട്. അകത്തേക്ക് കയറുന്ന നിമിഷം തന്നെ ആ നിശ്ശബ്ദത ഓരോരുത്തരുടെയും നെഞ്ചിലേക്ക് ഇറങ്ങിച്ചെല്ലും. കരച്ചിലുകൾക്കിടയിലും മന്ത്രോച്ചാരണങ്ങൾക്കിടയിലും ആളുകളുടെ അടക്കിപ്പിടിച്ച സംസാരംക്കിടയിലും അവിടെ പറയാതെ ബാക്കി നിൽക്കുന്ന എന്തോ ഒന്നുണ്ട്. ആ നിശ്ശബ്ദതയിലേക്കാണ് രാമചന്ദ്രൻ നടന്നുകയറിയത്. രാമചന്ദ്രൻ, എൺപതിരണ്ട് വയസുള്ള ശരീരം. പക്ഷേ നടപ്പിന് ഇന്നും പഴയ താളമുണ്ട്. വെളുത്ത മുടി, മീശ, ഒരു തോൾ സഞ്ചി. മുറ്റത്ത് നിൽക്കുന്നവരെ കണ്ടപ്പോൾ തന്നെ എല്ലാവരോടും ചിരിച്ചുകൊണ്ട് കൈകൊടുത്തു. സാമൂഹിക പ്രവർത്തകനാണ് ആരെയും മാറ്റി നിർത്താൻ പറ്റില്ല! "എന്താ... സുഖമാണല്ലോ?" "എടോ, നിന്നെയൊക്കെ കണ്ടിട്ട് എത്ര നാളായി!" "രാജപ്പന്റെ സഹോദരൻ്റെ മകൻ തന്നെയല്ലേ... നീ ഇപ്പൊ കാനഡയിൽ ആണെന്ന് അറിഞ്ഞിരുന്നു." ഇത്ര വലിയ ദുഃഖത്തിനിടയിലും രാമചന്ദ്രൻ എത്ര ധൈര്യത്തോടെയാണ് നിൽക്കുന്നത്, പലരുടെയും മനസ്സിൽ സഹതാപം ഇറങ്ങി ചെന്നു. പ്രായമായാൽ കണ്ണീരും വറ്റിപ്പോകുമോ, ഇവരുടെ സൗഹൃദം അറിയാവുന്നവർ എല്ലാം രാമചന്ദ്രനെ ശ്രദ്ധിച്ച് കൊണ്ട് ഇരുന്നു. പക്ഷേ, ആരും അറിഞ്ഞില്ല... ഓരോ ചിര...
Visualization of random thoughts